Saturday, October 2, 2010

നിലാവിന്‍റെ തോഴന്‍

നിലാവെളിച്ചം വല്ല്യ ഇഷ്ട്ടായിരുന്നു സച്ചുവിന് നിലവിനും അവന്‍റെ സ്വപ്നങ്ങള്‍ക്കും ഒരേ നിറമാണ ത്രേ ,നിലാവുള്ള രാത്രിയില്‍ ‍ വീട്ടിലെത്താന്‍ ഒരുപാട് വൈകും . കാത്തിരുന്നു മടുത്ത മുത്തശ്ശിയുടെയും അമ്മായിയുടെയും ശകാരങ്ങളിലും സച്ചുന്റെ  മുഖത്തെ നിലാപുഞ്ചിരി മായില്ല . ഒരു ചക്കര ഉമ്മയാല്‍ മുത്തശ്ശിയുടെയും സ്നേഹാശ്ലേഷത്തില്‍ അമ്മയുടെയും വായ്മൂടികെട്ടാന്‍ വിരുതനായിരുന്നു അവന്‍  . ഇത്തരം കുസൃതികളായിരുന്നല്ലോ അവനെ എല്ലാവര്‍ക്കും പ്രിയപെട്ടവനാക്കിയത് . 

എനിക്കവന്‍ ആരായിരുന്നു ,ഇന്നും ആ ചോദ്യമെന്നില്‍ അവശേഷിക്കുന്നു . അമ്മാവന്‍റെ മകന്‍ എന്നതില്‍ കവിഞ്ഞ് പവിത്രമായൊരു  ബന്ധം ഞങ്ങള്‍ക്കി ടയില്‍ ഉണ്ടായിരുന്നു . എന്നെക്കാള്‍ ഒരു വയസ്സ് താഴെ ‌ എങ്കിലും പലപ്പോഴും ഒരുപാട് മുതിര്‍ന്നവരെ പോലെ അവന്‍ എന്നെ ശകാരിച്ചു , ഉപദേശിച്ചു .ആ സ്നേഹ ശാസനകള്‍ എനിക്കേറെ പ്രിയപെട്ടതായിരുന്നു . ഒരു വലിയ തണലായിരുന്നു സച്ചുവെനിക്ക് . എന്തും പറയാനും ഉപദേശം തേടാനും  എല്ലാം എല്ലാം. എങ്ങിനെ എന്റെ കളികൂട്ടുകാരന്‍ ഇത്രേം പക്വത നേടിയെന്ന് ഞാന്‍ ചിന്തിക്കാറുണ്ട് .കുട്ടികാലത്ത് അവന്‍ മഹാകുസൃതി ആയിരുന്നു , ആ കുസൃതികള്‍ വലുതായപ്പോഴും  വിട്ടകന്നില്ല എന്നത് സത്യം. ഒടുവില്‍ എന്‍റെ മോഹങ്ങള്‍ ‌ വീട്ടുകാരോട് വാദിച്ചു നേടിതന്നതും ആ കളിതോഴനായിരുന്നല്ലോ . എന്‍റെമനസ്സിലെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്തെ ഭാവം വായിച്ചറിയാന്‍ എനിക്കാവാഞ്ഞതെന്തേ ,, നിനക്കും പ്രണയമോ എന്നാ ചോദ്യത്തിന്‍റെ അര്‍ത്ഥമെന്തായിരുന്നു ? എനിക്കായ്‌ അദ്ദേഹത്തെ  പോയി കണ്ടതും എന്‍റെ വീട്ടില്‍ വിഷയം അവതരിപ്പിച്ചതും സമ്മതം വാങ്ങിതന്നതും എല്ലാം സച്ചുവായിരുന്നു .ഒടുവില്‍ ഞങ്ങള്‍ പ്രവാസജീവിതത്തിനായ്‌ യാത്ര പറഞ്ഞപ്പോള്‍ ,‍സ ച്ചുവിന്റെ അന്നത്തെ  വേദനിക്കുന്ന മുഖം  ഒരിക്കലും മനസ്സില്‍നിന്നും മായില്ല .
ഇനിയെന്നും അവനീ  വേദനിക്കുന്ന മുഖമാകുമെന്ന് അന്ന് ഞാനറിഞ്ഞില്ലല്ലോ  . എല്ലാം പരസ്പരം പറയുന്ന  എന്നില്‍ നിന്ന് പോലും അവനെന്തിനാ  എല്ലാം  ഒളിച്ചു വെച്ചത് .. എന്‍റെ സന്തോഷങ്ങളെ  തൂക്കിലേറ്റെണ്ട എന്നോര്ത്താകും … കാന്‍സര്‍ അവനെ കാര്‍ന്നു തിന്നുന്ന സമയത്താണ് അതറിയാതെയെങ്കിലും‍ എന്‍റെ പ്രണയം അവനെ അറിയിച്ചതും  ആ   ബന്ധം വീട്ടുകാരെകൊണ്ട് സമ്മതിപ്പിക്കാന്‍ അവനെ ഏല്‍പ്പിച്ചതും ‍എന്നുമോര്‍ക്കുമ്പോള്‍ ‍ വെറുക്കുന്നു ഞാനെന്നെ  . ആരെയും അറിയിക്കാതെ വേദനിപ്പിക്കാതെ സ്വയം ഉരുകുകയായിരുന്നു  എന്‍റെ കളികൂട്ടുകാരന്‍ .എങ്കിലും എത്രനാള്‍  പിടിച്ചു നില്‍ക്കാനാകും .

അവന്‍റെ അസുഖവിവരം  ,,, പ്രതികരിക്കാന്‍ പോലുമാകാതെ  മരവിച്ച മനസ്സുമായ്‌ ഞാന്‍,, ഒരിറ്റ് കണ്ണീര്പോലും അവനായ്‌ നല്‍കാനാവാതെ  മരിച്ചിരുന്നു എന്നിലെ വികാരങ്ങള്‍ . നിര്‍ബന്ധങ്ങള്‍ക്ക്  വഴങ്ങി നാട്ടില്‍ പോയി അവനെ കാണുമ്പോളും ഞാന്‍ വിശ്വസിച്ചില്ല അവന്‍  രോഗിയാണെന്ന് . കാരണം  എല്ലാ വേദനകളെയും ശമിപ്പിക്കുന്ന ആ  നിലാപുഞ്ചിരി അപ്പോളും സച്ചുവിന്റെ  മുഖത്തുണ്ടായിരുന്നു …. ശ്വസിക്കാന്‍ പോലും കഴിയാതെ വിഷമിച്ചിരുന്ന അവനില്‍  എന്‍റെ സാന്നിധ്യം വരുത്തിയ  ശമനം എല്ലാവരെയും സന്തോഷിപ്പിച്ചു ,, അന്ന് രാത്രി തറവാടിന്‍റെ പൂമുഖത്തെ അവനേറെ പ്രിയപ്പെട്ട  ചാരുപടിയില്‍ കിടന്ന് പരന്നുകിടക്കുന്ന നിലാവെളിച്ചം നോക്കി സച്ചുവെന്നോട് രാവേറെ ചെല്ലുംവരെ  സംസാരിച്ചു ,, ഞങ്ങള്‍ കളിച്ചു വളര്‍ന്ന ആ തൊടിയും മുറ്റവും  പടിപുരയുമെല്ലാം അത് കേട്ട് വിതുമ്പുകയായിരുന്നോ?

സച്ചുവിന റിയാമായിരുന്നു ജീവിത പുസ്തകത്തില്‍  തനിക്കിനി മറിക്കാന്‍ചുരുക്കം താളുകളെ ന്ന്‍ .   “ എന്നെ കാണാന്‍ കൊതിക്കുമ്പോള്‍ ഈ നിലാവില്‍ വന്നിരിക്കൂ, നിനെക്കെന്നോട് സംസാരിക്കാം , ഞാന്‍ അലിഞ്ഞു ചേര്‍ന്ന നിലാവില്‍ നിനക്കെന്നെ  കാണാമല്ലോ .” അവന്‍റെ വാക്കുകള്‍ ശരിയാണെന്ന്  ഞാന്‍ അനുഭവിച്ചു ,, സച്ചു  യാത്ര പറഞ്ഞ ദിവസം  നിലാവിന് പതിവില്‍ കൂടുതല്‍ പ്രകാശ മാ യിരുന്നു …. അവന്‍റെ പുഞ്ചിരിക്കുന്ന മുഖം പോലെ ….
ഇന്നും നിലാവുള്ള രാത്രികളില്‍ ആ കുസൃതിച്ചിരി ഞാനറിയുന്നു ….. നിലാവിനും സ്വപ്നങ്ങള്‍ക്കും പകിട്ടേറ്റി കൊണ്ട്  ഇന്നവനും അതേ നിറം….

6 comments:

  1. നൊമ്പരം ചാലിച്ചൊരു കഥ.
    ഹൃദ്യമായി.
    ആശംസകള്‍

    ReplyDelete
  2. മനസ്സിന്റെ കോണില്‍ ആരോ കൊറിയത്‌ പോലെ ഒരു വേദന....എല്ലാ നൊമ്പരങ്ങളും നിറഞ്ഞു നില്‍ക്കുന്ന വരികള്‍......

    ReplyDelete
  3. കവിത തേടിയാണ് ഞാന്‍ ഷേയയുടെ പേജില്‍ എത്തിയത്. വഴിതെറ്റിയവനെ പോലെ ഞാന്‍ ഈ കഥയിലെത്തി .

    ഇന്നലെയാണ് കഥവായിച്ചതു. കവിതയുറുന്ന ഒരു കഥ .. ഒരു സാഹിത്യ സൃഷ്ടി നിങ്ങളെ അസ്വസ്ഥ മാക്കുന്നുവെങ്കില്‍ സൃഷ്ടാവ് വിജയിച്ചു എന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. ഷേയ കുറഞ്ഞത്‌ എന്റെ കാര്യത്തിലെങ്കിലും വിജയിച്ചിരിക്കുന്നു.

    അറിയില്ല - വളരെ അസ്വസ്ഥമായി മനസ്സിന്നലെ . കുറച്ചു വരികള്‍ കുറിക്കാന്‍ പോലുമായില്ല.

    എന്തെ ? തീഷ്ണമായ സംവേദനമാണ് ഈ കഥ നടത്തുന്നത്.

    ഉറക്കം നഷടപെട്ടു കിടക്കവേ ഞാന്‍ ഓര്‍ത്തു ..

    കുട്ടിക്കാലത്ത് ഞാന്‍ നടക്കുമ്പോള്‍ കൂടെ നടക്കുന്ന അമ്പിളിമാമനെ. മാമന്റെ പുഞ്ചിരിയായിരുന്നു അന്നെനിക്ക് നിലാവ്. പിന്നെ എപ്പോഴോ കൂട്ടുകാരുമൊത്ത് വെട്ടം പറഞ്ഞിരുന്നു രാത്രി വൈകിയുള്ള മടക്കയാത്രകളില്‍ വീടുവരെ എന്നെ എത്തിക്കുന്ന കൂട്ടുകാരനായി....
    പിന്നെയും എന്റെ ഏകാന്തരാവുകളില്‍ മട്ടുപാവില്‍ കിടക്കുന്ന എന്നോട് സംവദിക്കുന്ന പ്രകൃതിയുടെ പ്രതിരൂപമായി...

    ഒടുവില്‍ ഞാന്‍ കാണുന്ന നിലാവിന് നിസ്സഹായ കാമുകിയുടെ നിരാശയുടെ നരച്ച മുഖമായിരുന്നു...

    ഷേയയുടെ കഥ വായിച്ചാ ഞാന്‍ ഭയക്കുന്നു ...ഇപ്പോള്‍ അതിനു മരണത്തിന്റെ മണവുമുണ്ടോ ?????

    ഞാന്‍ നിലാവിനെ ഭയക്കുന്നു...

    ഇതൊരു കഥയെ കുറിച്ചുള്ള വിലയിരുത്തലല്ല ... ഒരു വായന അനുഭവമാണ്‌ ... ഈ വരികള്‍ എഴുതണോ എന്ന് ഒരു പാട് ശങ്കിച്ചു. ഒരു നിയോഗം പോലെ എഴുതുന്നു.

    അനൌചിത്യം ആയെങ്കില്‍ ക്ഷമിക്കുക ...

    ReplyDelete
  4. ലളിതമായ ഒരു കഥാതന്തു....

    ReplyDelete
  5. മനസ്സില്‍ മുറിവേല്‍പ്പിച്ചുവല്ലോ... കഥയാണെന്ന് വിശ്വസിക്കാന്‍ വയ്യ.... എങ്കിലും കഥയാവട്ടെ എന്നാഗ്രഹിക്കുന്നു...
    സുഹൃത്തിന് നന്മകള്‍ നേരുന്നു...

    ReplyDelete
  6. നൊമ്പരത്തിൽ കലർത്തി എഴുതിയ ഒരു കഥ, അതോ അനുഭവമോ ? എന്തായാലും നൊമ്പരം ഉള്ളിൽ വച്ച് കൊണ്ട്, എഴുത്തിനാശംസകൾ നേരുന്നു.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!